ഹിൽ സ്റ്റേഷനുകളെ അനുസ്മരിപ്പിക്കുന്ന തണുത്ത കാലാവസ്ഥയും കാറ്റും നിറഞ്ഞ കുരിയോട്ടുമലയിലെ ‘വളർത്തുമൃഗങ്ങളുടെ ഈ വീട്’ കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാകാൻ ഇനി കാലതാമസമില്ല.
വിവിധ ഇനങ്ങളിലുള്ള 650 പശുക്കളും നാനൂറിലേറെ ആടുകളും മുയലുകളും കുതിരയും തുടങ്ങി എമുവും ഒട്ടകപക്ഷികളും വരെ ഫാമിലുണ്ട്.
‘കുരിയോട്ടുമലയിൽ കാട്ടാനയിറങ്ങി’! വാട്സാപിൽ പ്രചരിച്ച സന്ദേശം കണ്ട് ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ വരെ ഒന്നു കുലുങ്ങി.
മലയുടെ മുകളിലേക്ക് കയറുന്ന വഴിയരികിൽ പുല്ലു മേഞ്ഞുകൊണ്ടിരിക്കുന്ന കാട്ടുപോത്തിനെ കാണാം
5 കൂറ്റൻ ഒട്ടകപ്പക്ഷികളെയാണു ഫാമിൽ പരിപാലിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ വരെയാണ് ഒട്ടകപ്പക്ഷിയുടെ വില.
5 കുതിരകളാണ് ഫാമിലുള്ളത്. റൈഡിങ് ക്ലബ്ബുകൾ ആരംഭിക്കാനും പരിശീലനം നൽകാനുമുള്ള പദ്ധതിയുണ്ട്.
12 പേർക്ക് 3000 രൂപ നിരക്കിൽ ഇവിടെ ആധുനിക സജ്ജീകരണങ്ങളോടെ താമസസൗകര്യമുണ്ട്. .