2012 മേയ് 25ന് ആയിരുന്നു എം എം മണിയുടെ വക രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഭീകരത വെളിപ്പെടുത്തിയ, കേരളത്തെ നടുക്കിയ വൺ, ടൂ, ത്രീ പ്രസംഗം
2021 മാർച്ച് 29ന് ജോയ്സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തി, ഒടുവിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചു.
2021 നവംബർ 10ന് സി.പി.മാത്യു ബാർബർമാരുടെ തൊഴിലിനെ അവഹേളിച്ച് പരാമർശം നടത്തിയതോടെ ഈ ഡിസിസി പ്രസിഡന്റിന്റെ മുടി മുറിക്കില്ലെന്ന് അസോസിയേഷൻ തീരുമാനിച്ചു.
വീണ്ടും എം.എം.മണിയുടെ പ്രസംഗം വിവാദമായത് ചെറുതോണിയിലായിരുന്നു. പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിൻസിപ്പലിനെ അധിക്ഷേപിച്ചു പ്രസംഗിച്ചു, എസ്ഐയെ ഭീഷണിപ്പെടുത്തി ഇവയൊക്കെയായിരുന്നു ആരോപണം
ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റേത് സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും നികൃഷ്ട ജീവിയെ കൊല്ലാൻ താൽപര്യമില്ലെന്നുമായിരുന്നു വിവാദ പ്രസംഗം