കടമ്മനിട്ടയുടെ കളത്തിൽ പ്രപഞ്ചം എഴുന്നള്ളി, രാവൊരുക്കിയ കടും തിരശീലയിലേക്കു വർണങ്ങൾ വരച്ചുചേർത്തതുപോലെ....
അമ്പത്തൊന്നും നീയേ ദേവീ ആറാധാരപ്പൊരുളും നീയേ’ എന്നു മിഴിയും മനവും നിറഞ്ഞുപാടി നാടും നാട്ടുകാരും...
ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രകൃതിയുടെ, ജീവന്റെ, ജീവിതത്തിന്റെ ഉണർവും ഊർജവുമായി വലിയ പടയണി..
പ്രകൃതിയുടെ ഓരോ ഭാവവും പകർന്ന ദേവതകളായി യക്ഷിക്കോലങ്ങളും പക്ഷിക്കോലവുമെത്തി...