മൂരാട് പുഴയിൽ അഴിമുഖത്ത് ‘കയറുമ്മക്കായ’ കൃഷിയിൽ നൂറുമേനി വിളയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം
കയറിൽ കല്ലുമ്മക്കായ (കടുക്ക) വിത്തു പിടിപ്പിച്ചാണു ജലക്കൃഷിയിൽ വേറിട്ട രീതി പരീക്ഷിച്ചു വിജയിപ്പിച്ചത്.
ഓരോ റാക്കിലും 100 കടുക്ക കയർ ഉണ്ടായിരുന്നു.
വിത്തുവിതച്ച് 5 മാസം പൂർത്തിയായപ്പോൾ വിളവെടുപ്പ് നടത്തി.
6 അംഗങ്ങൾ വീതമുള്ള രണ്ടു ഗ്രൂപ്പാണു കൃഷി ഇറക്കിയത്. കിലോയ്ക്ക് 250 രൂപയാണു വില.