യുഡിഎഫ് പ്രവർത്തകർ നടത്തിയ കലക്ടേറേറ്റ് മാർച്ചിനെ തുടർന്ന് നഗരത്തിൽ ഒന്നര മണിക്കൂർ സംഘർഷാവസ്ഥ.
പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും പൊലീസ്.
15 പ്രവർത്തകർക്കും ബാരിക്കേഡ് തലയിൽ ഇടിച്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനും പരുക്ക്.
ചിതറിയോടിയ പ്രവർത്തകർ ഉടൻ സംഘടിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്. പൊലീസുമായി ഉന്തുംതള്ളും.
20 മിനിറ്റോളം ലാത്തിച്ചാർജ്. കാൽനട യാത്രക്കാരെയും പൊലീസ് വിരട്ടിയോടിച്ചു.
പ്രകടനമായി മടങ്ങിയ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞു. വൻ പൊലീസ് സംഘം പാഞ്ഞെത്തി ലാത്തിവീശി