കേരളം കണ്ട വിവാദമായ മറ്റൊരു വെളിപ്പെടുത്തലിനും അറസ്റ്റിനും സാക്ഷ്യം വഹിച്ചു മാധ്യമലോകം.
മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ശനിയാഴ്ച രാവിലെ 5.45നാണു ജോർജ് തിരുവനന്തപുരത്തിനു പുറപ്പെട്ടത്
വെള്ളിയാഴ്ച വൈകിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് ഈ കേസിൽ പി.സി.ജോർജിനെ സാക്ഷിയാക്കുമെന്ന് അറിയിച്ചു.
ജോർജ് എത്താതിരിക്കുമോ എന്ന ആശങ്കയിലാവാം ഇത്തരമൊരു നീക്കം പൊലീസ് നടത്തിയതെന്നു ജോർജിന്റെ ഭാര്യാ സഹോദരൻ സെബി പറമുണ്ട പറഞ്ഞു.
ടിവി ചാനലുകളിൽ വാർത്ത വന്നതോടെയാണ് ഇക്കാര്യം വീട്ടുകാർ പോലും അറിയുന്നത്
അറസ്റ്റിന്റെ വിവരം പരന്നതോടെ പ്ലാത്തോട്ടം വീട്ടിലേക്കു പാർട്ടി പ്രവർത്തകരും ബന്ധുക്കളും എത്തി
അറസ്റ്റിലായി മണിക്കൂറുകൾക്കകം ജാമ്യം നേടി പി സി ജോർജ് പുറത്തിറങ്ങി.