ഇളമുറകളിലേക്കു തർപ്പണപുണ്യത്തിന്റെ വെള്ളിവെളിച്ചവുമായി എത്തുകയാണു കർക്കടകവാവിന്റെ സുകൃതം.
കർക്കടകത്തിലെ കറുത്ത വാവു ദിനത്തിലെ ബലികർമങ്ങൾക്കായി ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലേക്കും ആളുകൾ ഒഴുകി.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് വ്യാപനം കാരണം വിപുലമായ ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
ഇത്തവണ എല്ലാ കേന്ദ്രങ്ങളിലും കൂടുതൽ പേർ ബലിതർപ്പണത്തിന് എത്തി.
മലയാളത്തിന്റെ മനസ്സ്, കറുത്ത വാവിന്റെ ഈ നാളിൽ ഓർമകളുടെ തിരുമുറ്റത്തേക്ക് ഒരു വേള തിരിച്ചുപോകുകയാണ്..
നിത്യതയുടെ തീരമണഞ്ഞ ജീവാത്മാക്കൾ പ്രിയപ്പെട്ടവരിൽ നിന്ന് ഓർമകളുടെ തിലോദകം ഏറ്റുവാങ്ങുന്ന ചടങ്ങുകളിലൂടെ...