ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ ഉള്ളവരെയും ഉരുൾപ്പൊട്ടൽ സാധ്യതയിലുള്ളവരെയും ഒഴിപ്പിക്കാൻ തുടങ്ങി.
രാത്രിയാകുന്നതിനു മുൻപ് പരമാവധി ആളുകളെ ക്യാംപുകളിലേക്കു മാറ്റാനുള്ള നടപടികളിലാണ് ജില്ലാഭരണകൂടം.
നടപടികളോടു സഹകരിക്കണമെന്ന അഭ്യർഥനയുമുണ്ട്.
വെള്ളം കയറുന്നതിനനുസരിച്ചു എല്ലാം ഉയർത്തിവെക്കണമെന്നതിനാലും വളർത്തു മൃഗങ്ങളുടെ കാര്യം നോക്കണമെന്നതിനാലും പലരും വിമുഖത പ്രകടിപ്പിക്കുന്നത്.
2018ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്ന അഭ്യര്‍ഥനയിലാണ് തൃശൂരിലെ ഭരണകൂടം..