ഉരുൾപൊട്ടിയെത്തിയ വെള്ളവും കല്ലും മണ്ണും മരങ്ങളും വീടിന് ഇരുവശത്തു കൂടിയും കുത്തിയൊഴുകിയതിന്റെ ഞെട്ടൽ ഇനിയും ഇവിടെ വിട്ടുപോയിട്ടില്ല
നിമിഷങ്ങൾകൊണ്ട് വീടിനകത്ത് മണ്ണും ചെളിയും നിറഞ്ഞു.
താമസിച്ചിരുന്ന ഷെഡും ലൈഫിൽ നിർമാണം തുടങ്ങിയ വീടും ഉൾപ്പടെയുള്ളവയാണ് കണ്ണൂർ കണിച്ചാർ മേഖലയിൽ നഷ്ടമായത്.
കനത്ത മഴ തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വീടിനോടു ചേർന്നുള്ള ചെറിയ തോട്ടിലൂടെ പതിവിലും അധികം വെള്ളം ഒഴുകി എത്തിയത് കണ്ടപ്പോഴും ഉരുൾപൊട്ടൽ ഉണ്ടാകുമെന്നു കരുതിയില്ല.
പേടിപ്പെടുത്തുന്ന ശബ്ദം കേട്ടു വീട്ടിൽനിന്നു പലരും ഇറങ്ങിയോടിയതിനാൽ വലിയ ദുരന്തം വഴിമാറി.