അമ്മൂമ്മക്കണ്ണുകൾ: ബർമിങ്ങാമിൽ കോമൺവെൽത്ത് ഗെയിംസിൽ പുരുഷവിഭാഗം ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ 6 ചാട്ടങ്ങൾ ടെലിവിഷനിൽ കാണുന്ന അമ്മൂമ്മ മറിയക്കുട്ടി വർഗീസിന്റെ ഭാവങ്ങൾ.
ബർമിങ്ങാമിൽ കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ നാടായ എറണാകുളം കോലഞ്ചേരി പാലയ്ക്കാമറ്റത്തു നാട്ടുകാരുടെ ആഹ്ലാദ പ്രകടനത്തിൽ ദേശീയപതാക വീശുന്ന കുട്ടി..
കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ നാടായ എറണാകുളം കോലഞ്ചേരി പാലയ്ക്കാമറ്റത്തു നാട്ടുകാർ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കുഴൽ വാദ്യമൂതുന്ന കുട്ടി.
മൂന്നാം ചാട്ടത്തിൽ എല്ലാവരിലും മുൻപിലായി എന്നറിഞ്ഞതോടെയാണ് മുഖത്ത് ചെറിയൊരു ചിരി വിരിഞ്ഞത്. എന്നാൽ പിന്നീട് പ്രാർഥനയോടെയും ഒടുവിൽ സ്വർണം നേടിയെന്നറിഞ്ഞപ്പോൾ മിഴിനീർ തുടച്ചും അമ്മൂമ്മ സന്തോഷവതിയായി. ചെറുപ്പത്തിലേ അമ്മ മരിച്ച എൽദോസിനെ അമ്മൂമ്മയാണ് വളർത്തിയത്.
എൽദോസ് പോളിന്റെ വിജയം ടെലിവിഷനിൽ കണ്ട് ആവേശഭരിതരാകുന്ന അച്ഛനും അമ്മൂമ്മയും ബന്ധുക്കളും
ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന്റെ നാടായ എറണാകുളം കോലഞ്ചേരി പാലയ്ക്കാമറ്റത്തു നാട്ടുകാർ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ നിന്ന്.