മിഠായിയും നാരങ്ങാ വെള്ളവും നാലുംകൂട്ടിയുള്ള മുറുക്കാനും പാളയം കോടൻ പഴക്കുലയും ചായയും ചെറുകടിയും
ചായയ്ക്ക് 2 പൈസ, ദോശ, ഇഡ്‌ലി, പുട്ട് എന്നിവയ്ക്ക് 3 പൈസയും
കവലകൾ തോറും കുമിളുകൾ പോലെ ഷോപ്പിങ് മാളുകളും കഫേകളും പൊട്ടി മുളയ്ക്കുമ്പോഴും പഴയ തലമുറയുടെ അടയാളമായി നിലനിൽക്കുകയാണ് മാടക്കടകളും ചായക്കടകളും.
ചായയും ചെറുകടിയും മോരിൻവെള്ളവും വട്ട് സോഡയും തുടങ്ങി പലചരക്ക് സാധനങ്ങൾ വരെ വിറ്റിരുന്ന മാടക്കടകളുണ്ടായിരുന്നു
ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴും ഇവിടെ എത്തി സാധനങ്ങൾ വാങ്ങി കുശലാന്വേഷണവും നടത്തിയാണു വീടുകളിലേക്കു മടങ്ങിയിരുന്നത്. ഇത്തരം കടകളുടെ വലിയൊരു ചരിത്രമുള്ള ജില്ലയാണു പത്തനംതിട്ട..