രാവിലെ എട്ടുമണിക്കു മുന്നേ കരുവന്നൂർ ബാങ്ക് കേന്ദ്ര ഓഫിസിന്റെ മുന്നിൽ സംഘമെത്തി.
ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടു സെക്രട്ടറിയേയും മറ്റു ജീവനക്കാരെയും വിളിച്ചു വരുത്തി ബാങ്ക് തുറപ്പിച്ചു
ഈ സമയം കൊണ്ടു തന്നെ സിആർപിഎഫ് ബാങ്കും പരിസരവും നിയന്ത്രണത്തിലാക്കി.
വനിതാ സേനാംഗം അടക്കമുള്ള ആറംഗ സായുധ സേനയാണ് വീടുകൾക്കു ചുറ്റുമായി നിലയുറപ്പിച്ചത്. ആരെയും അകത്തേക്കു കടത്തിവിട്ടില്ല.
പ്രതികളിലൊരാളായ കമ്മിഷൻ ഏജന്റ് ബിയോയിയുടെ വീടും സൗകര്യങ്ങളും കണ്ട് ഇ.ഡി ഉദ്യോഗസ്ഥർ അമ്പരന്നു..