റബർ തോട്ടത്തിലെ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണു കാട്ടാന ചരിഞ്ഞു.
തൃശൂർ കൊടകരയിൽ വില്ലുകുന്നി മല അതിർത്തിയോട് ചേർന്നു കിടക്കുന്ന പറമ്പിലായിരുന്നു അപകടം.
മണ്ണ് മാന്തി യന്ത്രം കൊണ്ട് കുഴിയുടെ വിസ്താരം കൂട്ടി ക്രെയിൻ ഉപയോഗിച്ചാണ് ആനയെ പുറത്തെടുത്തത്.
സോളർ വേലിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പറമ്പിൽ എത്തിയപ്പോഴാണ് ആനയെ ടാങ്കിനുള്ളിൽ കണ്ടത്.
ആഴ്ചകളായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന കാട്ടാനയാകാം ചരിഞ്ഞതെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.