ക്യാംപസുകളിലും യുവാക്കൾക്കിടയിലും എംഡിഎംഎ അടക്കമുള്ള രാസലഹരിമരുന്നുകൾ വൻതോതിൽ വിൽക്കപ്പെടുന്നതായി പൊലീസിനു രഹസ്യവിവരം.
രാസലഹരിയായ മെഥലിൻ ഡയോക്സി മെഥ് ആംഫിറ്റമിൻ (എംഡിഎംഎ)യുടെ വിളിപ്പേരു തന്നെ റേപ് ഡ്രഗ് എന്നാണ്. പാർട്ടികൾക്കിടെ ബീയറിലും മറ്റും രഹസ്യമായി എംഡിഎംഎ കലർത്തി പെൺകുട്ടികൾക്കു നൽകി ചൂഷണം ചെയ്യുന്നു.
ഉപയോഗം തുടങ്ങി ദിവസങ്ങൾക്കകം എംഡിഎംഎ തലച്ചോറിന്റെ താളം തെറ്റിക്കും. ഒടുവിൽ വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും കാര്യങ്ങളെത്തും
കേരളത്തിലേക്കു കടത്താൻ വിശാഖപട്ടണം കേന്ദ്രീകരിച്ചു 500 കിലോ ഹഷീഷ് ഓയിൽ സൂക്ഷിച്ചിരിക്കുന്നതായി അടുത്തിടെ നാർകോടിക്സ് വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു.
എംഡിഎംഎ, ഹഷീഷ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപന, കടത്ത്, സാമ്പത്തിക സഹായം, ഗൂഢാലോചന എന്നീ കേസുകളിൽ വിൽപന, കടത്ത്, സാമ്പത്തിക സഹായം, ഗൂഢാലോചന എന്നീ കേസുകളിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും
ബാങ്ക് നിക്ഷേപവും വാഹനവും ഉൾപ്പെടെ പ്രതികളുടെ ഭാര്യ, മക്കൾ, രക്ഷിതാക്കൾ എന്നിവർ ആർജിച്ച മുഴുവൻ സമ്പാദ്യവും കണ്ടുകെട്ടും. ഇതു സിവിൽ, ക്രിമിനൽ കോടതിയിൽ ചോദ്യംചെയ്യാനാകില്ല....