കോടീശ്വരനായി ജയിലിലെത്തിയ മണിച്ചൻ അവിടെ നിന്നു മടങ്ങുമ്പോൾ കയ്യിൽ സ്വന്തമായുള്ളത് 4500 രൂപ മാത്രം.
ജയിലിൽ വരുമ്പോൾ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ കോടികളുടെ ആസ്തിയുണ്ടായിരുന്നു മണിച്ചന്.
മദ്യദുരന്തത്തോടെ പതനം. ഉദ്യോഗസ്ഥ– രാഷ്ട്രീയ സൗഹൃദങ്ങൾ അകന്നു. സ്വത്തെല്ലാം നഷ്ടമായി.
സഹോദരൻ കൊച്ചനിയനും എസ്എൻഡിപി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുമാണ് ജയിലിൽ നിന്നു മണിച്ചനെ കൊണ്ടുപോകാനെത്തിയത്.
ഇനിയുള്ള കാലം കൃഷി ചെയ്തു കഴിയാനാണു താൽപര്യമെന്ന് മണിച്ചൻ ജയിൽ അധികൃതരോടു പറഞ്ഞു.