ശിവപഞ്ചാക്ഷരി സ്തുതികൾ ഒഴുകിപ്പരന്ന ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷത്തിനും ബലിതർപ്പണത്തിനും ഭക്തിനിർഭരമായ തുടക്കം.
കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള ആദ്യ ശിവരാത്രിയായതിനാൽ പിതൃകർമങ്ങൾക്കു വൻ തിരക്ക് അനുഭവപ്പെട്ടു
മണപ്പുറത്തേക്കുള്ള നടപ്പാലത്തിലും തോട്ടയ്ക്കാട്ടുകര റോഡിലും സന്ധ്യ മുതൽ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.
മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചന തൊഴാനും വഴിപാടുകൾ നടത്താനും പകൽ ഒട്ടേറെപ്പേരെത്തി
പുഴയോരത്തു ദേവസ്വം ബോർഡ് 116 ബലിത്തറകൾ ഒരുക്കിയിരുന്നു. തിരക്കു മൂലം പലപ്പോഴും പിതൃകർമങ്ങൾക്ക് ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു.