ആ കൂറ്റൻ ഇലഞ്ഞിമരം തന്റെ ചുവട്ടിലെത്തിയ വിശിഷ്ടാതിഥിയെ തണലിൽ ചേർത്തുനിർത്തി
മുത്തശ്ശിയുടെ സ്നേഹച്ചൂടിലെന്ന പോലെ ആ മരത്തണലിൽ ഇത്തിരിനേരമിരുന്നു.
തന്റെ കഥാസമാഹാരത്തിനു പേരിടാൻ നിമിത്തമായ ആ ഇലഞ്ഞിമരത്തെക്കുറിച്ച് താൻ എഴുതിയ കവിത അദ്ദേഹം ആലപിച്ചുകേട്ടു.
കവിത ചൊല്ലിയ കൊച്ചുമിടുക്കിയെ മനസ്സുനിറഞ്ഞ് അഭിനന്ദിച്ച അദ്ദേഹം കൊൽക്കത്തയിലെ രാജ്ഭവനിലേക്ക് ക്ഷണിച്ചു. അവിടെ വിശിഷ്ടാതിഥികൾക്കു മുന്നിൽ കവിത അവതരിപ്പിക്കണമെന്ന് അഭ്യർഥിച്ചു.