ഏറെ വർഷങ്ങൾക്കുശേഷം മന്ത്രി ആർ.ബിന്ദു ‘ദമയന്തിയായി’ വീണ്ടും അരങ്ങിലെത്തി.
കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്.
‘നളചരിതം ഒന്നാം ദിവസം’ കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും അരങ്ങിലെത്തിച്ചത്.
കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി 5 വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കഥകളി കിരീടം നേടിയിരുന്നു
13–ാം വയസ്സുമുതൽ ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഒരിക്കൽക്കൂടി അരങ്ങിലെത്തിയത്.