സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘എന്റെ കേരളം’ പ്രദർശനമേളയിലെ കലാപരിപാടിയിൽ വേടൻ റാപ്പ് സംഗീതനിശ അവതരിപ്പിച്ചപ്പോൾ.
വിവാദങ്ങൾക്കു ശേഷം വേടന്റെ ആദ്യ പരിപാടിയായിരുന്നു ഇടുക്കിയിലേത്.
വിവാദങ്ങളെത്തുടർന്ന് ആദ്യം ഒഴിവാക്കിയ പരിപാടിക്കാണ് അവസാനദിനം സർക്കാർ വേദി നൽകിയത്.
ഏറ്റവും പുതിയ ആൽബമായ ‘മോണലോവാ’ ആദ്യമായി വേദിയിൽ പാടി. മഞ്ഞുമ്മൽ ബോയ്സിലെ ‘കുതന്ത്ര’വും പാടി ആവേശത്തിലാക്കി.
വേടന്റെ സംഗീത പരിപാടിക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ വിന്യാസം.
വേടനു വേദിയൊരുക്കിയപ്പോൾ കൗമാരപ്പടയുടെ ശക്തി സർക്കാർ കണ്ടറിഞ്ഞു. വൈകിട്ട് 7.30 നാണ് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും വൈകിട്ട് നാലോടെ കുട്ടികളുടെയും യുവാക്കളുടെയും പ്രവാഹമായി.
‘നിങ്ങളിൽ സ്വാധീനമുണ്ടാക്കാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ എന്നിലുണ്ട്, അത് പറഞ്ഞുതരാൻ ആരും ഉണ്ടായില്ല’ – പരിപാടിക്കിടെ വേടൻ പറഞ്ഞു.