പ്രിയപ്പെട്ട പണ്ഡിറ്റ്ജിയുടെ വിരൽത്തുമ്പിലൂടുതിർന്നു വീണ ആ താളം കേട്ടും ആസ്വദിച്ചും രാജ്യത്തിന് ഇനിയും മതിയായിരുന്നില്ല
സന്തൂറിനെ ജനകീയമാക്കിയ അതുല്യ കലാകാരനാണ് പാതിയിൽ മുറിഞ്ഞ ഈണമായി മാഞ്ഞുപോകുന്നത്.
അധികമാർക്കും കേട്ടുകേൾവി പോലുമില്ലാതിരുന്ന സന്തൂർ എന്ന സംഗീതോപകരണത്തെ "ക്ലാസിക്" എന്ന വിശേഷണത്തിലേക്കെത്തിച്ച വ്യക്തിത്വമായിരുന്നു ശിവകുമാർ ശർമ
ശിവകുമാർ അഞ്ചാം വയസ്സു മുതൽ അച്ഛനിൽനിന്നു ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു തുടങ്ങി
സന്തൂറിന്റെ ബാലപാഠങ്ങൾ മകനു പറഞ്ഞു കൊടുത്തത് അച്ഛനായ ഉമ ദത്ത ശർമ തന്നെയായിരുന്നു.
1955 ൽ തന്റെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ആദ്യമായി കച്ചേരി നടത്തി കയ്യടി നേടി
പിന്നീടിങ്ങോട്ട് നിരവധി വേദികളിലായി ശിവ്കുമാറിന്റെ വിരൽത്തുമ്പിലൂടെ ലോകം സന്തൂർ ഈണം കേട്ടു
"സിൽസില',‘ഫാ', "ചാന്ദ്നി', "ലാംഹേ', "ദാർ എന്നിങ്ങനെ ഇവർ സംഗീത സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ
84-ാം വയസ്സിൽ വിടവാങ്ങുമ്പോൾ രാജ്യത്തിനു നഷ്ടമാകുന്നത് സന്തൂറിൽ എല്ലാം തികഞ്ഞൊരു അസാമാന്യ കലാകാരനെയാണ്