മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ട സിതാര കൃഷ്ണകുമാറിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി മകൾ 9 വയസ്സുകാരി സാവൻ ഋതു
ശനിയാഴ്ച നടന്ന പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സാവൻ ഋതു പുരസ്കാരം സ്വീകരിച്ചു
50000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സിതാരയുടെ അസാന്നിധ്യത്തിലാണ് മകൾ വേദിയിലെത്തിയത്
സിതാരയുടെ അച്ഛൻ കൃഷ്ണകുമാറിനും അമ്മ സാലിക്കും ഒപ്പമാണ് സാവൻ ഋതു പുരസ്കാരദാന ചടങ്ങിനെത്തിയത്.
‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ‘പാൽ നിലാവിൻ പൊയ്കയിൽ’ എന്ന പാട്ടാണ് സിതാരയ്ക്ക് ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്.