പാട്ടുകൊണ്ടെഴുതിയ യേശുദാസിന്റെ മഹനീയജീവിതത്തിന് ആയിരം ഗന്ധർവപൗർണമി..
ശ്രുതിയും ലയവും തെറ്റാതെ ദശാബ്ദങ്ങളായി ഈ ഗന്ധർവസ്വരം മലയാളികളുടെ കാതോരത്തുണ്ട്
1961 ൽ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും...’ എന്ന ശ്രീനാരായണഗുരുവചനത്തിനു ശബ്ദം നൽകിയാണ് ചലച്ചിത്ര ജീവിതത്തിന് തുടക്കം
അച്ഛൻ അഗസ്റ്റിൻ ജോസഫായിരുന്നു യേശുദാസിനെ പാട്ടിലേക്കു കൈപിടിച്ചത്.
‘താമസമെന്തേ വരുവാൻ’ എന്ന പാട്ടു കേൾക്കാൻ 27 വട്ടം ‘ഭാർഗവീനിലയം’ കണ്ടെന്നു പറഞ്ഞത് ഗായകൻ പി. ജയചന്ദ്രനാണ്.
സിനിമാ ഗാനങ്ങളും ആൽബങ്ങളുമടക്കം എൺപതിനായിരത്തിലേറെ പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.