റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സൈനികശേഷിയിൽ ലോകശക്തികളിലൊന്നായ റഷ്യയുടെ തലപ്പത്ത് രണ്ടു പതിറ്റാണ്ടോളമായി നിലയുറപ്പിച്ച നേതാവ്. സോവിയറ്റ് യൂണിയന്റെ തകർച്ച 20–ാം നൂറ്റാണ്ടിലെ വലിയ ദുരന്തമാണെന്ന് വിശേഷിപ്പിച്ച പുട്ടിൻ ആ സാമ്രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ ലോകരാജ്യങ്ങളുടെ എതിർപ്പു മറികടന്ന് യുക്രെയ്നിൽ ആക്രമണം അഴിച്ചുവിട്ടു.
ആയോധന കലയായ ജൂഡോയിൽ സമർഥനാണ് പുട്ടിൻ. ജൂഡോയുടേയും ഗുസ്തിയുടേയും റഷ്യന്‍ കോംബോയായ സാംബോയില്‍ 16 വയസാകുമ്പോഴേക്കും കഴിവ് തെളിയിക്കാന്‍ പുടിന് സാധിച്ചു.
സെലിഗർ തടാകത്തിൽ ദനഹാസ്നാനം നടത്തുന്ന വ്ളാഡിമിർ പുട്ടിൻ
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
തെക്കൻ സൈബീരിയയിലെ ടുവ സന്ദർശനത്തിനിടെ ചൂണ്ടയിട്ടു പിടിച്ച മീനുമായി പുട്ടിൻ