ഫ്രാൻസിൽ തിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് രണ്ടാംവട്ടം പ്രസിഡന്റായ ഇമ്മാനുവൽ മക്രോയ്ക്ക് രണ്ടാം ഘട്ട പാർലമെന്ററി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി.
പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതോടെ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം മക്രോയ്ക്ക് നഷ്ടമായി.
577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയിൽ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകൾ വേണം.
ഴാങ് ലക് മെലൻകോണിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഇടതു ക്യാംപാണ് വിജയം നേടിയത്. മെലൻകോണിന്റെ നേതൃത്വത്തിലുള്ള സഖ്യം 140 മുതൽ 200 സീറ്റുകൾ നേടിയേക്കും.
വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനു ശേഷമാണ് അപ്രതീക്ഷിത തിരിച്ചടി.
മക്രോയുടെ സെൻട്രിസ്റ്റ് പാർട്ടി നയിക്കുന്ന സഖ്യം 260 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മറ്റു പാർട്ടികളുമായി സഖ്യം രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ അധികാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായേക്കാം.