ചെന്നൈ വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
1,260 കോടി രൂപ ചെലവിൽ 2.20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന ടി2 (രാജ്യാന്തരം), ടി3 (ആഭ്യന്തരം) ടെർമിനലുകൾ യോജിപ്പിച്ചാണ് രാജ്യാന്തര യാത്രികർക്കു മാത്രമായി പുതിയ ടെർമിനൽ.
108 ഇമിഗ്രേഷൻ കൗണ്ടറുകൾ, 140 ചെക്ക്–ഇൻ കൗണ്ടറുകൾ, സ്വയം ചെക്ക്–ഇൻ ചെയ്യുന്നതിനുള്ള 8 പോയിന്റുകൾ
വിമാനത്താവളത്തിന് പ്രതിവർഷം കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 30–35 ദശലക്ഷമായി ഉയരും. മണിക്കൂറിൽ 45 വിമാനങ്ങൾക്കു വന്നു പോകാനാകും.