ഗാസയിൽ 40 ദിവസം വെടിനിർത്താൻ ഇസ്രയേൽ നിർദേശം

6e22biek20lgrr2brvq2onmqpq content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 6l05psju3ilnn70e2qkq402d94 gaza-ceasefire-israel-orders-40-day-ceasefire

നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു.

Image Credit: Mohammed Abed/AFP

ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാൽ, ഗാസയിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം.

Image Credit: Mohammed Abed/AFP

വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്.

Image Credit: AFP

റിയാദിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ, യുദ്ധാനന്തര ഗാസ സംബന്ധിച്ച പദ്ധതികൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറബ് നേതാക്കളുമായി ചർച്ച ചെയ്തു.

Image Credit: Mohammed Abed/AFP

വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ, ഇസ്രയേലിൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണി തീവ്രവലതുപക്ഷ കക്ഷികൾ ആവർത്തിച്ചു.

Image Credit: Said Khatib/AFP

4 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു.

Image Credit: AFP

റഫയിൽ 3 വീടുകളിൽ നടത്തിയ ബോംബാക്രമണങ്ങളിൽ 25 പേരും വടക്കൻ ഗാസയിൽ 6 പേരും അൽനുസറത്തിൽ 4 പേരും മധ്യ ഗാസയിൽ 5 പേരുമാണു കൊല്ലപ്പെട്ടത്.

Image Credit: Mohammed Abed/AFP