ഓപ്പണർ ഇഷാൻ കിഷന്‍ അർധ സെഞ്ചറി (48 പന്തിൽ 76) നേടി
ഋതുരാജ് ഗെയ്ക്‌വാദ് 23 റൺസ് നേടി. 6.2 ഓവറിൽ പാർണലിന്റെ പന്തിൽ ഗെയ്ക്‌വാദ് പുറത്താകുമ്പോൾ ഇന്ത്യ 57/1
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയുടെ മിന്നലടി (12 പന്തിൽ പുറത്താകാതെ 31)
മറുപടി ബാറ്റിങ്ങിൽ, 2.2 ഓവറിൽ ക്യാപ്റ്റൻ ടെംബ ബാവുമ (10) പുറത്തായി
മില്ലറും വാൻഡർ ദസ്സനും നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്കു കുതിച്ചു.
വ്യക്തിഗത സ്കോർ 29ൽ നിൽക്കെ ദസ്സന്റെ ക്യാച്ച് ശ്രേയസ് അയ്യർ കൈവിട്ടത് ഇന്ത്യയ്ക്കു തിരിച്ചടിയായി
ഒടുവിൽ ദസ്സൻ–മില്ലർ അപരാജിത കൂട്ടുകെട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് ജയം