ലോകകപ്പ് പ്രീക്വാര്‍ട്ടറിൽ ഇംഗ്ലിഷ് ആധിപത്യത്തോടു മുട്ടിനിൽക്കാൻ സെനഗലിനായില്ല, ഫലം എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി
ഇംഗ്ലണ്ടിനായി ഹെൻഡഴ്സൻ, ഹാരി കെയ്ന്‍, ബുകായോ സാക്ക എന്നിവർ ലക്ഷ്യം കണ്ടു
ബോക്സിനു സമീപത്തേക്ക് കുതിച്ചെത്തിയ ബെല്ലിങ്ങാം, പന്തു നേരെ ബോക്സിനു നടുവിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ ജോർദാൻ ഹെൻഡേഴ്സൻ ഇടംകാലുകൊണ്ട് പന്തിനു വലയിലേക്ക് വഴികാട്ടി
കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായിട്ടും ഇത്തവണ ഗോളൊന്നും നേടാനാകാത്തതിന്റെ നിരാശ തീർത്ത് ക്യാപ്റ്റൻ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി രണ്ടാം ഗോൾ നേടി.
പോസ്റ്റിനു സമാന്തരമായെത്തിയ പന്ത് ഓടിയെത്തിയ ബുകായോ സാക 56–ാം മിനിറ്റിൽ വലയിലേക്ക് അടിച്ചിട്ട് ഇംഗ്ലണ്ടിന്റെ ഗോൾ നേട്ടം മൂന്നാക്കി
സെനഗൽ താരങ്ങൾക്ക് മറുപടി ഗോൾ നൽകാൻ സാധിക്കാതെ പോയി. സ്കോർ 3-0. സെനഗൽ ലോകകപ്പിൽനിന്ന് പുറത്ത്