ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആരോപണങ്ങളുമായി സമൂഹമാധ്യമ ഇൻഫ്ലുവൻസർ സപ്ന ഗിൽ
പൃഥ്വി ഷാ പൊതുസ്ഥലത്തു വച്ച് ഉപദ്രവിച്ചെന്നാണ് പരാതി. പൃഥ്വി ഷായ്ക്കു പുറമേ സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്.
ചിലർ തന്നെ ആക്രമിച്ചെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് സപ്ന പരാതിയിൽ പറയുന്നു.
പൃഥ്വി ഷായെ മർദിച്ച കേസിൽ സപ്ന അറസ്റ്റിലായിരുന്നു. സെൽഫി എടുക്കുന്നതിന്റ തുടർന്നുണ്ടായ തർക്കത്തിൽ സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചതായും കാർ തല്ലിത്തകർത്തതായുമാണു കേസ്.
ആരെയും തല്ലിയിട്ടില്ലെന്നും സെൽഫി എടുക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് സപ്ന പറഞ്ഞു
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് സപ്നയുടെ ആരോപണങ്ങൾ. ഫെബ്രുവരി 15നു പുലർച്ചെയാണു മുംബൈയിലെ ആഡംബര ഹോട്ടലിനു മുന്നിൽവച്ച് പൃഥ്വി ഷായ്ക്കും സുഹൃത്തിനുമെതിരെ ആക്രമണമുണ്ടായത്