ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലാമെൻഗോയുടെ ഫോർവേഡ് ഗബ്രിയേൽ ബാർബോസ അൽമെയ്ഡയ്ക്ക് രണ്ടു വർഷത്തേക്കു സസ്പെൻഷൻ
ഉത്തേജക പരിശോധനയിൽ ബാർബോസ തിരിമറി കാണിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
റിയോ ഡി ജനീറോ സ്റ്റേറ്റ് ലീഗിൽ, ഫ്ലാമെൻഗോയുടെ മത്സരത്തലേന്ന് ഉത്തേജക പരിശോധന നടന്നപ്പോൾ, ബാർബോസ പങ്കെടുക്കാൻ വിമുഖത കാണിച്ചെന്നും പരിശോധന വൈകിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ബാർബോസ നിഷേധിച്ചു.
2016 റിയോ ഒളിംപിക്സിൽ സ്വർണം നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു ബാർബോസ (27).