യൂറോ കപ്പിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകര്‍ത്ത് സ്പെയിൻ..
ആദ്യ പകുതിയിലാണ് സ്പെയിൻ മൂന്നു ഗോളുകളും നേടിയത്.
അൽവാരോ മൊറാട്ട (29), ഫാബിയൻ റൂയിസ് (32), ഡാനി കർവജാൽ (47) എന്നിവരാണു സ്പെയിനിന്റെ ഗോൾ സ്കോറര്‍മാർ.
ക്രൊയേഷ്യയുടെ ഗോൾ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല
ആദ്യ പകുതിയിൽ ലീഡെടുത്ത സ്പെയിൻ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.
80–ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ക്രൊയേഷ്യ ഒരു ഗോൾ മടക്കിയെങ്കിലും, വാർ പരിശോധനയ്ക്കു ശേഷം ഗോൾ പിൻവലിച്ചു.
78–ാം മിനിറ്റില്‍ ക്രൊയേഷ്യൻ താരം പെരിസിച്ചിനെ റോഡ്രി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്.
പെറ്റ്കോവിച്ച് എടുത്ത കിക്ക് സ്പാനിഷ് ഗോളി തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ പെരിസിച്ച് ലക്ഷ്യം കണ്ടു.