ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ
ഒന്നാം ഗ്രൂപ്പിൽ ആറു പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്.
ഇന്ത്യ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യയ്ക്ക് 24 റൺസ് വിജയം. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 27നാണു സെമി പോരാട്ടം.
സ്കോർ– ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205, ഓസ്ട്രേലിയ 20 ഓവറിൽ ഏഴിന് 181.
മറുപടി ബാറ്റിങ്ങിൽ മോശം തുടക്കമായിരുന്നു ഓസ്ട്രേലിയയ്ക്കു ലഭിച്ചത്.
ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൈകോർത്തതോടെ ഓസീസ് സ്കോർ ഉയർന്നു. പവർപ്ലേയിൽ ഓസ്ട്രേലിയ 65 റൺസ് അടിച്ചു. സ്കോർ 87ൽ നിൽക്കെ മിച്ചൽ മാർഷിനെ കുൽദീപ് യാദവ് മടക്കി.
24 പന്തുകളിൽ ട്രാവിസ് ഹെഡ് അർധ സെഞ്ചറി തികച്ചു. 10.1 ഓവറിലാണ് (61 പന്തുകൾ) ഓസ്ട്രേലിയ 100 കടന്നത്. ഒരു സിക്സും രണ്ട് ഫോറുകളും അടിച്ച് മാക്സ്‍വെൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും, ക്രീസിൽ അധികനേരം തുടരാനായില്ല
അർഷ്ദീപിന്റെ 18–ാം ഓവറിലെ ആദ്യ പന്തിൽ മാത്യു വെയ്‍ഡും പുറത്തായതോടെ ഓസ്ട്രേലിയ തോൽവി ഉറപ്പിച്ച മട്ടായി. വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയത് ഓസ്ട്രേലിയയ്ക്കു നിരാശയായി.
ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളും കുൽദീപ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. ബുമ്രയ്ക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റുവീതമുണ്ട്