ലിവർപൂളിനെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

6f87i6nmgm2g1c2j55tsc9m434-list 5rh1r2bpgdmh6ud5516g15ai8s 1n84n67ajg9v0nul9ua4ms23el-list

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ തകർപ്പൻ പ്രകടനവുമായി സമനില സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.

Image Credit: Instagram / liverpoolfc / manchesterunited

തുടർ തോൽവികളുമായി പരിശീലകൻ റൂബൻ അമോറിം കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ്, ലിവർപൂളിനെതിരെ ടീം കടുത്ത പോരാട്ടം കാഴ്ചവച്ച് 2–2ന് സമനില നേടിയത്.

Image Credit: Instagram / liverpoolfc / manchesterunited

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. ലീഡ് നേടിയ ശേഷം അതു കൈവിട്ട് പിന്നീട് ലീഡ് വഴങ്ങുകയും ചെയ്ത ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില സ്വന്തമാക്കിയത്.

Image Credit: Instagram / liverpoolfc / manchesterunited

ഇതോടെ 1979നു ശേഷം ലീഗിൽ ആദ്യമായി നാലു തുടർ തോൽവികളെന്ന നാണക്കേടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കി.

Image Credit: Instagram / liverpoolfc / manchesterunited

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 52–ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡു നേടിയത്.

Image Credit: Instagram / liverpoolfc / manchesterunited

ഏഴു മിനിറ്റിനുള്ളിൽ കോഡി ഗാക്പോയുടെ ഗോളിലൂടെ ലിവർ‌പൂൾ തിരിച്ചടിച്ചു. ഇതിനു പിന്നാലെ 70–ാം മിനിറ്റിൽ മാത്തിസ് ഡിലൈറ്റിന്റെ ഹാൻഡ്ബോളിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാ ലിവർപൂളിന് ലീഡ് നൽകി. ഇതോടെ 175 പ്രീമിയർ ലീഗ് ഗോളുകളെന്ന തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പമെത്തി സലാ.

Image Credit: Instagram / liverpoolfc / manchesterunited

തുടരെ നാലാം തോൽവിയിലേക്കാണ് ടീമിന്റെ കുതിപ്പെന്ന് ആരാധകർ ആശങ്കപ്പെടുന്നതിനിടെ, അമാദ് ഡയാലോയുടെ തകർപ്പൻ ഗോളിൽ യുണൈറ്റ‍ഡ് സമനില പിടിച്ചു. അവസാന നിമിഷം ലഭിച്ച അവസരം ഹാരി മഗ്വയർ പുറത്തേക്ക് അടിച്ച് കളഞ്ഞതോടെ ‘സമനില തെറ്റാതെ’ ഇരു ടീമുകൾക്കും മടക്കം.

Image Credit: Instagram / liverpoolfc / manchesterunited

സമനില നേടിയെങ്കിലും 20 കളികളിൽനിന്ന് ആറു ജയവും അഞ്ച് സമനിലയിലും സഹിതം 23 പോയിന്റുമായി യുണൈറ്റഡ് 13–ാം സ്ഥാനത്താണ്. സീസണിലെ നാലാം സമനില വഴങ്ങിയ ലിവർപൂൾ 46 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആറു പോയിന്റിന്റെ ലീഡുമായി മുന്നേറുന്നു

Image Credit: Instagram / liverpoolfc / manchesterunited
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article