Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയുമായുള്ള ശത്രുതയെപ്പറ്റി തുറന്നു പറഞ്ഞ് സോനം

sonam-kareena

നടിമാർ തമ്മിൽ ഒരിക്കലും സൗഹൃദമുണ്ടാവില്ല. അതിപ്പോൾ സഹോദരിമാരായാൽപ്പോലും എന്നൊക്കെയുള്ള തലക്കെട്ടുകളിലൂടെയാണ് കപൂർ കുടുംബത്തിലെ ഇളമുറക്കാരെപ്പറ്റിയുള്ള ഗോസിപ്പുകൾ കാട്ടു തീ പോലെ പടരുന്നത്. വീരേ ദ് വെഡ്ഢിങ് എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച കരീനകപൂറിനെക്കുറിച്ചും സോനം കപൂറിനെക്കുറിച്ചുമായിരുന്നു ഇത്തരം മോശം വാർത്തകൾ പ്രചരിച്ചത്.

ഷൂട്ടിങ്ങിനിടയിൽ ഇരുവരും നല്ല ചേർച്ചയിലല്ല എന്നു മനസ്സിലായെന്നു പറഞ്ഞാണ് ചിലർ കപൂർ സഹോദരിമാരെപ്പറ്റി വാർത്തകൾ പടച്ചുവിട്ടത്. എന്നാൽ ഗോസിപ്പ് കേട്ട് മിണ്ടാതിരിക്കാനൊന്നും സോനം തയാറായില്ല. ഇപ്പോൾ ഒരു കാര്യത്തിനു വേണ്ടിയും വഴക്കിടേണ്ട സാഹചര്യം ഇപ്പോൾ തങ്ങൾക്കിടയിലില്ലെന്നും കരിയറിലും ജീവിതത്തിലും രണ്ടുപേരും സുരക്ഷിതരാണെന്നും പറഞ്ഞുകൊണ്ടാണ് കരീനയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് സോനം മനസ്സു തുറന്നത്.

താനും കരീനയും 15 വർഷത്തിലേറെയായി നല്ല സുഹൃത്തുക്കളാണെന്നും കരിഷ്മയും തന്റെ സഹോദരി റീനയും താനും കരീനയും അടങ്ങുന്ന വാട്‌സാപ് ഗ്രൂപ്പുണ്ടെന്നും കപൂർ ഗേൾസ് എന്നു പേരിട്ടിരിക്കുന്ന ആ ഗ്രൂപ്പിലൂടെ പഴയകാല ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ടെന്നും സോനം പറയുന്നു.

കപൂർ കുടുംബത്തിലെ മൂന്നാം തലമുറക്കാരായ തങ്ങൾ വ്യക്തി ജീവിതത്തിൽ പരസ്പരം ബഹുമാനവും സ്നേഹവും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായ നിരവധി കഥാപാത്രങ്ങൾ ഇരുവരും അഭിനയിച്ചിട്ടുണ്ടെന്നും സോനം പറയുന്നു. അതുപോലെ മികച്ചൊരു ചിത്രമായിരിക്കും വീരേ ദി വെഡ്ഢിങ്ങെന്നും സോനം വെളിപ്പെടുത്തുന്നു. ശശാങ്ക് ഘോഷ് സംവിധാനം ചെയ്യുന്ന വീരേ ദ് വെഡ്ഢിങ് എന്ന ചിത്രം നിർമ്മിക്കുന്നത് സോനത്തിന്റെ സഹോദരി റിയയും ഏക്താകപൂറും ചേർന്നാണ്. സ്വരഭാസ്ക്കറും ശിഖയും കരീനയ്ക്കും സോനത്തിനുമൊപ്പം ഈ ചിത്രത്തിലുണ്ട്.

ഇത്രയും വിശദീകരണം നൽകിയിട്ടും തങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പറ്റി സംശയമുള്ളവർ തീർച്ചയായും ചിത്രത്തിന്റെ ട്രെയിലർ കാണണമെന്നാണ് സോനത്തിന്റെ അഭിപ്രായം. സോനത്തിന്റെ വിവാഹാഘോഷച്ചടങ്ങിലെ എല്ലാ ആഘോഷങ്ങൾക്കും കരീനയും കുടുംബവും മുൻപന്തിയിലുണ്ടായിരുന്നു. ആഘോഷ ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്നതിനിടെയിലാണ് ഇത്തരം വ്യാജവാർത്തകൾ താരങ്ങളെയും ആരാധകരെയും ഒരുപോലെ അലോസരപ്പെടുത്തുന്നത്.