ADVERTISEMENT

ഹൃദയം തകരുന്ന വേദനയോടെയാണ് ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും വിവാഹ മോചന വാർത്തയെപ്പറ്റി ആരാധകർ കേട്ടത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം അവർ 2014ൽ വിവാഹിതരായതും പിന്നീട് രണ്ടു വർഷത്തിനു ശേഷം വേർപിരിഞ്ഞതും. വേർപിരിഞ്ഞിട്ട് വർഷങ്ങളായിട്ടും ഒരിക്കൽപ്പോലും വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇരുവരും ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തമ്മിൽ പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ആഞ്ചലീന പറഞ്ഞതിങ്ങനെ:-

''ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മിൽ ഒരുപാടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യങ്ങളിൽപ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം''.

'ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാൻ ഞാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ എനിക്ക് സാധിക്കില്ല'. - ആ‍ഞ്ചലീന പറയുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ അധികം വൈകാതെ പരിഹരിക്കപ്പെടുമെന്നും മക്കൾക്കൊപ്പം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ഇവർ വീണ്ടും തയാറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മിസ്റ്റർ – ആൻഡ് മിസിസ് എന്ന ചിത്രത്തിന്റെ സൈറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. വർഷങ്ങൾ നീണ്ട ഡേറ്റിങ്ങിനു ശേഷം 2014 ഓഗസ്റ്റ് 23നാണ് ഫ്രാൻസിൽ വച്ച് ഇവർ വിവാഹിതരായത്. വിവാഹത്തിനു ശേഷം രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ആരാധക ലക്ഷങ്ങളുടെ ഹൃദയത്തെ തകർത്തുകൊണ്ട് ഇവരുടെ വിവാഹമോചന വാർത്ത പുറത്തു വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com