ADVERTISEMENT

എട്ടുവർഷം മുൻപാണ് സണ്ണി ലിയോണും ഡാനിയൽ വെബറും വിവാഹിതരാകുന്നത്. മൂന്നു കുഞ്ഞുങ്ങളുമുണ്ട്.ആദ്യം കാണുമ്പോൾ താൻ ലെസ്ബിയനാണെന്നാണ് ഡാനിയേൽ കരുതിയതെന്ന് സണ്ണി ലിയോൺ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

സംഭവത്തെ കുറിച്ച് സണ്ണി ലിയോൺ പറയുന്നത് ഇങ്ങനെ: ‘12 വർഷങ്ങൾക്കു മുൻപായിരുന്നു സംഭവം. അന്ന് ലാസ് വേഗസിലായിരുന്നു. കോമഡി താരം പോളി ഷോറുമായി ഡേറ്റിങ്ങിനുള്ള ആലോചനയിലായിരുന്നു. ആ സമയത്താണ് ഒരു പെൺസുഹൃത്തിനെ എനിക്ക് ലഭിക്കുന്നത്. ഡാനിയലിന്റെ ബാന്റിലുള്ള ഒരു സുഹൃത്തിനെ കാണാൻ അവൾക്കൊപ്പം പോയി. അവള്‍ക്കൊപ്പം എന്നെ കണ്ടപ്പോൾ ഡാനിയൽ കരുതിയത് ഞാൻ ലെസ്ബിയനാണെന്നാണ്. കാരണം അവളൊരു സ്വവർഗാനുരാഗിയായിരുന്നു. അവൾക്കാണെങ്കിൽ പുരുഷ സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ  ഡാനിയൽ ശരിക്കും തെറ്റിദ്ധരിച്ചു.’

‘ഞാൻ വളരെ ആശങ്കാകുലനായിരുന്നു. കാരണം ഇരുവരും പരസ്പരം കൈകൾ ചേർത്തു പിടിച്ചാണ് അവിടെ എത്തിയത്. അതുകൊണ്ടു കൂടി ഞാൻ തെറ്റിദ്ധരിച്ചു.’– ഡാനിയൽ  പ്രതികരിച്ചു. രണ്ടു പെൺകുട്ടികൾ പരസ്പരം കൈകള്‍ ചേർത്തുപിടിക്കുന്നതിനെ സംശയത്തിന്റെ കണ്ണിൽ കാണേണ്ടതില്ലെന്നായിരുന്നു ഡാനിയലിനുള്ള സണ്ണിയുടെ മറുപടി. ‘ഡാനിയലിനെ ആദ്യം കാണുമ്പോൾ ആകർഷണമൊന്നും തോന്നിയിരുന്നില്ല. എന്നാൽ  പിന്നീട് ഒമാനില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഡാനിയലിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.പിന്നീട്, സ്വിറ്റ്സർലാൻഡിൽ ആയിരുന്നപ്പോൾ ഒരിക്കൽ ഡാനിയൽ എനിക്ക് സമ്മാനമായി  കുറെ പൂക്കൾ അയച്ചു. അന്നു മുതലാണ് പ്രണയം തുടങ്ങിയത്.’– സണ്ണി പറഞ്ഞു. 

മൂന്നുവയസ്സുകാരി നിഷയും രണ്ടു വയസ്സുപ്രായമുള്ള ഇരട്ടകുട്ടികളായ നോവിനും ആഷറുമാണ് മക്കൾ. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന അതിമനോഹരമായ വിഡിയോയും സണ്ണി ആരാധകർക്കായി പങ്കുവച്ചിരുന്നു. 

English Summary:“He Thought I Was A Lesbian,” Reveals Sunny Leone On Meeting Daniel Weber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com