ADVERTISEMENT

മനോഹരമായ സർപ്രൈസുകൾ മക്കൾക്കായി ഒരുക്കാറുണ്ട് പലപ്പോഴും അമ്മമാർ. ചിലപ്പോൾ കുട്ടിക്കാലത്തെ നിങ്ങളുടെ രസമുള്ള ചിത്രങ്ങളോ എന്തെങ്കിലും തമാശകളോ എല്ലാം അതിൽ ഉൾപ്പെടും. അമ്മമാർക്കു മാത്രം അറിയാവുന്ന നമ്മളെ കുറിച്ചുള്ള രഹസ്യങ്ങളായിരിക്കും അത്. കുഞ്ഞുങ്ങൾക്കു ലഭിച്ച സമ്മാനങ്ങളും അവരുടെ കളിപ്പാട്ടങ്ങളുമെല്ലാം ചിലപ്പോൾ അമ്മമാർ സൂക്ഷിക്കും. അത്തരത്തില്‍ സുന്ദരമായ ഓർമ ആരാധകരുമായി പങ്കുവയ്ക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 

തന്റെ പഴയ ഫോട്ടോ മുഖചിത്രമായുള്ള മാസികയുടെ ചിത്രമാണ് സ്മൃതി ഇറാനി പങ്കുവച്ചത്. അമ്മ നിധിപോലെ കാത്തുവച്ച ഫോട്ടോകളുടെ കുട്ടത്തിൽ നിന്നാണ് ഈ ചിത്രം ലഭിച്ചതെന്നും സ്മൃതി ഇറാനി പറയുന്നു. ‘അമ്മമാർ നിധിപോലെ കാത്തു സൂക്ഷിക്കുന്ന ചില ചിത്രങ്ങളുണ്ട്. ആ ചിത്രത്തിന്റെ ഭംഗിയേക്കാള്‍ മഹത്വമുണ്ട് അവരുടെ ആ വൈകാരികതയ്ക്ക്. ഒരു അമ്മ മക്കളുടെ കുട്ടിക്കാലത്തെ പേപ്പർ കട്ടിങ്ങുകൾ, സ്കൂൾ റിപ്പോർട്ടുകള്‍, ഫോട്ടോകൾ എല്ലാം സൂക്ഷിക്കും. നിങ്ങള്‍ക്കും ഇത്തരം എന്തെങ്കിലും ഒന്ന് ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്. അമ്മ എന്നതിന് ഒരു ലോകം എന്നും അർഥമുണ്ട്.’ എന്ന കുറിപ്പോടെ ഹൃദയ ഇമോജികളുമായാണ് സ്മൃതി ചിത്രം പങ്കുവച്ചത്. 

വൈകാരിക കുറിപ്പോടെ സ്മൃതി പങ്കുവച്ച ചിത്രത്തിനു താഴെ നിരവധി പേർ കമന്റുകളുമായി എത്തി. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ‘എന്റെ അമ്മ ആദ്യത്തെ സ്കൂൾ യൂണിഫോം എടുത്തു വച്ചിട്ടുണ്ട്.’ എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരു കമന്റ് ഇങ്ങനെ: ‘ശരിക്കും അതാണ് നിധി. അമ്മയുടെ സ്നേഹം മറ്റൊന്നിനോടും താരതമ്യം ചെയ്യാൻ കഴിയില്ല.’ ഏതാനും അമ്മമാരും സ്മൃതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. ‘കുറച്ചു കുഞ്ഞുടുപ്പുകള്‍, കളിപ്പാട്ടങ്ങൾ, കളർ പെൻസിൽ എന്നിവ സൂക്ഷിച്ചു വച്ചിട്ടുണ്ട്.’ എന്നായിരുന്നു ഒരു അമ്മയുടെ കമന്റ്.

English Summary: Smriti Irani’s post about her mother may make you say that’s basically ‘every mom ever’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com