ADVERTISEMENT

മുന്‍ ഭര്‍ത്താവും നടനുമായ ബ്രാഡ് പിറ്റിനെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി പ്രശസ്ത ഹോളിവുഡ് നടി ആന്‍ജലിന ജോളി രംഗത്തെത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ബ്രാഡ് പിറ്റില്‍ നിന്ന് തനിക്ക് ഗാര്‍ഹിക അതിക്രമത്തിന് ഇരയാകേണ്ടിവന്നെന്നാണ് നടി പറയുന്നത്. ആരോപണങ്ങള്‍ക്കുള്ള തെളിവും ആധാകാരികതയും ഹാജരാക്കാന്‍ താന്‍തയാറാണെന്നും 45 വയസ്സുകാരിയായ നടി കോടതിയില്‍ വ്യക്തമാക്കി. 57 വയസ്സുള്ള ബ്രാഡ് പിറ്റിന്റെ ഗാര്‍ഹിക അതിക്രമങ്ങളെക്കുറിച്ച് സാക്ഷി പറയാന്‍ മക്കള്‍ തയാറാണെന്നും കൂടി അവര്‍ വ്യക്തമാക്കി. 

2004 ല്‍ മിസ്റ്റര്‍ മിസിസ് സ്മിത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ആന്‍ജലീനയും ബ്രാഡ് പിറ്റും തമ്മില്‍ ആദ്യമായി കാണുന്നത്. നീണ്ട വര്‍ഷങ്ങളുടെ പ്രണയത്തിനുശേഷം 2014 ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞ ദമ്പതികള്‍ അന്നു മുതല്‍ വിവാഹത്തെക്കുറിച്ചും കുട്ടികളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള നിയമപ്പോരാട്ടത്തിലാണ്. ഔദ്യോഗികമായി വിവാഹ മോചനം നേടിയിട്ടില്ലെങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.ദമ്പതികള്‍ക്ക് ആറു കുട്ടികളാണുള്ളത്. 

എന്നാല്‍ നേരത്തെ, കുട്ടികളെ ചൂഷണം ചെയ്തെന്നാരോപിച്ച് ബ്രാഡ് പിറ്റിനെതിരെ നടി കൊടുത്ത കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമാനമായ രീതിയില്‍ വീണ്ടും പിറ്റിനെതിരെ ആന്‍ജലീന പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്  നടനെ സമൂഹമാധ്യമത്തില്‍ ഇകഴ്ത്തിക്കാണിക്കാനാണെന്ന ആരോപണവും ശക്തമാണ്.അദ്ദേഹത്തിന് കുട്ടികളുടെ സംരക്ഷണം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് കേസ് എന്നു വാദിക്കുന്നവരും ഉണ്ട്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആന്‍ജലീന  ഉയര്‍ത്തിയഏതാണ്ടെല്ലാ ആരോപണങ്ങളും തെളിവുകളുടെ അഭാവത്തില്‍ തള്ളിപ്പോകുകയായിരുന്നു എന്ന വാദവും ഇപ്പോള്‍ ഉയരുന്നുണ്ട്. 

English Summary: Angelina Jolie Claims She Has Proof Of Domestic Violence Against Brad Pitt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com