ADVERTISEMENT

സ്വകാര്യജീവിതത്തിലെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് നീന ഗുപ്ത. വ്യക്തി ജീവിതത്തിൽ വലിയ വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് നീന. വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധമായിരുന്നു അതിൽ പ്രധാനം. റിച്ചാർഡ്സുമായുള്ള ബന്ധത്തിൽ ശക്തമായ തീരുമാനമെടുക്കാൻ തനിക്കു സാധിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാം ദൈവത്തിന്റെ തീരുമാനമായിരുന്നു എന്ന് നീന വ്യക്തമാക്കി. 

ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിലൊന്നും പിന്നീട് കുറ്റബോധം തോന്നിയിട്ടില്ലെന്നും നീന പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നീനയുടെ പ്രതികരണം. റിച്ചാർഡ്സ് വിവാഹിതനാണെന്നറിഞ്ഞു കൊണ്ടുതന്നെയായിരുന്നു അദ്ദേഹവുമായി നീന പ്രണയത്തിലായത്. തുടർന്ന് മാസബയ്ക്ക് ജന്മം നൽകാനും തീരുമാനിച്ചു. നീനയുടെ ഈ തീരുമാനത്തെ പലരും വിമർശിച്ചു. എന്നാൽ ഈ തീരുമാനത്തിൽ ഉറച്ചു തന്നെ താരം മുന്നോട്ടുപോയി. 

‘ജീവിതത്തിൽ ഇത്രയും ധീരമായ തീരുമാനം എടുക്കണമെന്ന ചിന്തയൊന്നും എനിക്കുണ്ടായിരുന്നില്ല. ദൈവനിശ്ചയം എന്താണോ അതനുസരിച്ച് മുന്നോട്ടു പോകാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ പൊലെ ഒരാളുമായി പ്രണയത്തിലാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടാകുുമെന്നും കരുതിയിരുന്നില്ല.’– നീന പറഞ്ഞു. ഏറെ വിമർശനങ്ങൾ നേരിട്ടതിനു ശേഷവും കുഞ്ഞിനു ജന്മം നൽകാനുള്ള ധീരമായ തീരുമാനം താരം എടുക്കുകയായിരുന്നു.  

‘ഞാൻ ആരോടും വൈകാരികമോ സാമ്പത്തികമോ ആയ സഹായം ആവശ്യപ്പെട്ടിരുന്നില്ല. എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഒറ്റക്കാണ് പൊരുതിയത്. അതെനിക്ക് പ്രശ്നങ്ങളെ കരുത്തോടെ നേരിടാനുള്ള കരുത്ത് നൽകി. മറ്റുള്ളവരുടെ മുന്നിൽ ധീരത പ്രകടിപ്പിക്കണമെന്ന് ഞാൻ കരുതിയിരുന്നില്ല.’– നീന വ്യക്തമാക്കി. 

English Summary: Neena Gupta on relationship with Viv Richards: ‘I did not plan to fall in love with a person with whom I cannot live’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com