ADVERTISEMENT

വിവാഹരാത്രിയിൽ അതിക്രൂരമായ ഒരു വിധിയാണ് ഭർതൃവീട്ടിൽ ആ പെൺകുട്ടിയെ കാത്തിരുന്നത്. സ്ത്രീധനത്തുക പോരായെന്നാരോപിച്ച് ഭർത്താവും ബന്ധുവും ചേർന്ന് വധുവിനെ ക്രൂരമായി മാനഭംഗം ചെയ്തു. മുസാഫിർ നഗറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

മാർച്ച് 6 ന് നടന്ന സംഭവം പുറം ലോകമറിഞ്ഞത് വ്യാഴാഴ്ചയാണ്. സംഭവത്തിന്റെ പിറ്റേന്ന് വധു ചികിൽസ തേടി ആശുപത്രിയിലെത്തുകയും ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകുകയുമായിരുന്നു. 26 വയസ്സുകാരിയായ സഹോദരിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ച് സഹോദരൻ മാധ്യമങ്ങളോട് വിശദീകരിച്ചതിങ്ങനെ :-

ഏഴു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വിവാഹം നടത്തിയത്. പണത്തോട് ആർത്തിയുള്ള കുടുംബം കൂടുതൽ തുക സ്ത്രീധനമായി ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. വരനും വരന്റെ സഹോദരീ ഭർത്താവും ചേർന്നാണ് കൂട്ടമാനഭംഗം നടത്തിയതെന്നും ഈ ക്രൂരതയ്ക്ക് വരന്റെ വീട്ടുകാർ കൂട്ടു നിന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി ഇപ്പോഴും ചികിൽസയിലാണെന്നും വരനും വീട്ടുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT