വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷം കഴിഞ്ഞിട്ടും ആൺകുഞ്ഞിന് ജന്മം നൽകാതെ മൂന്നു പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു എന്നാരോപിച്ചായിരുന്നു കൊടിയ പീഡനം. ഉത്തർ പ്രദേശിലെ ബാബ്രി ജില്ലയിലാണ് സംഭവം.
മകളെ സന്ദർശിക്കാനായി ഭർതൃവീട്ടിലെത്തിയ യുവതിയുടെ കുടുംബമാണ് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചതും ശേഷം പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് എഫ് ഐ ആർ തയാറാക്കിയിട്ടുണ്ടെന്നും യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നും മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നു.
യുവതിയുടെ വീട്ടുകാർ നൽകിയ പരാതി പ്രകാരം യുവതിയുടെ ഭർത്താവ് ശൈലേന്ദ്ര കുമാർ, സഹോദരൻ ജിതേന്ദ്ര കുമാർ, ശൈലേന്ദ്രന്റെ അച്ഛൻ ദത്താറാം, അമ്മ രേഷ്മാ ദേവി എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.