രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള പീഡനം പോലും സ്ത്രീകള്‍ തുറന്നുപറയുകയും കുറ്റാരോപിതര്‍ക്ക് മാന്യതയുടെ മുഖംമൂടി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹപ്രവർത്തകർക്കെതിരെ ഒരു യുവതി ആരോപണമുന്നയിച്ചത്. ഡൽഹിയിലെ ദ്വാരക ഏരിയയില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് സഹപ്രവര്‍ത്തകര്‍ തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് രണ്ടു സഹപ്രവര്‍ത്തകര്‍ തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു.
ഓഫിസിലെ ജോലി സമയത്തിനുശേഷം തന്നെ സുരക്ഷിതയായി താമസസ്ഥലത്തെത്തിക്കാമെന്ന ഉറപ്പു നല്‍കി സഹപ്രവർത്തകർ ഒപ്പം കൂട്ടിയെന്നും, ഓഫിസില്‍നിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുടിക്കാനായി ഒരു പാനീയം തനിക്ക് നൽകിയെന്നും യുവതി പയുന്നു. മയക്കു മരുന്നു കലർന്ന പാനീയം കുടച്ചിതോടെ അബോധാവസ്ഥയിലായ തന്നെ സഹപ്രവർത്തകർ മാനഭംഗപ്പെടുത്തി എന്നാണ് യുവതി ആരോപിക്കുന്നത്.
അബോധാവസ്ഥയിലായ യുവതിയെ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് പ്രതികള്‍ കൊണ്ടുപോവുകയും അവിടെവച്ച് ഇരുവരും യുവതിയെ മാനഭംഗപ്പെടുത്തുകയാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. അവശയായ യുവതിയെ വസന്ത് കുഞ്ജിനു സമീപം പിന്നീട് ഉപേക്ഷിച്ച നിലയിലാണ് തങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
കുടുംബാംഗങ്ങളോടു സംഭവം വെളിപ്പെടുത്തിയ യുവതി പൊലീസ് സ്റ്റേഷനില്‍ചെന്ന് മൊഴി രേഖപ്പെടുത്തുകയും പരാതി ആവര്‍ത്തിക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ മാനഭംഗം നടന്നതായി തെളിവു ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടി കൂടുമെന്നും പൊലീസ് അത്മവിശ്വാസം പ്രകടിപ്പിച്ചു.