Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം അറുത്തു; വിവാഹിതയായ യുവതി അറസ്റ്റിൽ

ഒഡിഷ ∙ താനുമായി വിവാഹേതര ബന്ധം പുലർത്തിയ യുവാവിന്റെ ജനനേന്ദ്രിയം അറുത്തു മാറ്റിയ കുറ്റത്തിനാണ് കമല പത്ര എന്ന 24 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡിഷയിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:-

‘വിവാഹിതയായ കമലയും ആക്രമണത്തിനിരയായ രാജേന്ദ്ര നായിക്കും തമ്മിൽ വിവാഹേതര ബന്ധം ഉണ്ടായിരുന്നു. കമലയുമായി ബന്ധം പുലർത്തുമ്പോൾത്തന്നെ രാജേന്ദ്രൻ മറ്റുള്ളവരോട് കമലയെപ്പറ്റി മോശമായി സംസാരിക്കുമായിരുന്നു. ഈ കാര്യമറിഞ്ഞ കമല രാജേന്ദ്രനോട് വഴക്കിടുകയും ചെയ്തു. പിന്നീട് രാജേന്ദ്രൻ ഉറങ്ങിയ തക്കത്തിന് മൂർച്ചയേറിയ ആയുധമുപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം അറുത്തു മാറ്റുകയായിരുന്നു’'.

ഗ്രാമത്തിലുള്ള കമലയുടെ വീട്ടിൽവച്ച് ബുധനാഴ്ച രാത്രിയാണ് നാടകീയസംഭവം അരങ്ങേറിയത്. രാജേന്ദ്ര നായിക്കിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് വെള്ളിയാഴ്ച കമലയെ അറസ്റ്റ് ചെയ്തത്. യുവാവിനെ അപായപ്പെടുത്താനുപയോഗിച്ച മൂർച്ചയേറിയ ആയുധം പൊലീസ് കമലയുടെ വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇനിയും അപകടനില തരണം ചെയ്തിട്ടില്ലാത്ത യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്.

ചൈന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് രാജേന്ദ്ര നായിക്. അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം അയാൾ കമലയെ കാണാനെത്തുമായിരുന്നു. ചൊവ്വാഴ്ച ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ രാജേന്ദ്രൻ ബുധനാഴ്ച കമലയുടെ വീട്ടിലെത്തുകയും ഈ സമയം തന്നെക്കുറിച്ച് രാജേന്ദ്രൻ അപവാദപ്രചരണം നടത്തുന്നതിനെ കമല ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യൽ വഴക്കിൽ കലാശിക്കുകയും വഴക്കിനൊടുവിൽ ഉറങ്ങാൻ കിടന്ന രാജേന്ദ്രന്റെ ജനനേന്ദ്രിയം കമല അറുത്തു മാറ്റുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ ആദ്യം ഹരിചന്ദപൂർ ആശുപത്രിയിലും പിന്നെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും  അപകടനില തരണം ചെയ്യാത്തതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.