ADVERTISEMENT

അമ്മമായിയമ്മയുടെ മരണവാർത്തയറിഞ്ഞ് മരുമകൾ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ കോലാപൂർ ആപ്റ്റേ നഗർ റസിഡൻഷ്യൽ ഏരിയയിൽ ആണ് സംഭവം. വിചിത്രമായ വാർത്തകേട്ട ഞെട്ടലിലാണ് സ്ഥലവാസികൾ. ജുനരാജ് വാദ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ച് ഇർഫാൻ ഗഡ്കരി എന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചതിങ്ങനെ :-

'ഏറെ നാളായി കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു 70കാരിയായ മാലതി എം. ലോകാണ്ടേ എന്ന സ്ത്രീ. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ അവർ മരിച്ചു. അമ്മായിയമ്മയുടെ മരണവിവരമറിഞ്ഞ്, വിഷമം താങ്ങാനാകാതെ 49കാരിയായ മരുമകൾ ശുഭാംഗി മൂന്നാം നിലയിലെ ബാൽകണിയിൽ നിന്ന് താഴേക്കു ചാടി ജീവനൊടുക്കിയെന്നാണ് വീട്ടുകാർ നൽകുന്ന വിശദീകരണം.'

മരണങ്ങളെക്കുറിച്ച് ബന്ധുക്കളും അയൽക്കാരും പറഞ്ഞ കാര്യങ്ങൾ പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർത്തിനായി കോലാപ്പൂരിലെ സിപിആർ ആശുപത്രിയിലേക്കയച്ചിട്ടുണ്ടെന്നും. അപകട മരണം എന്ന പേരിലാണ് തത്കാലം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. മരണങ്ങൾക്കു പിന്നിലെ യഥാർഥ കാരണം പുറത്തുകൊണ്ടുവരാനായി ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെ ന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com