ADVERTISEMENT

ഹൈദരാബാദ്: പൊതുനിരത്തിൽ വച്ച് ബാർനർത്തകിയെ മർദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്ത കുറ്റത്തിന് നാലു സ്ത്രീകൾ അറസ്റ്റിൽ. ഹൈദരാബാദിലെ ബീഗംപെറ്റിലാണ് സംഭവം നടന്നത്. ബാറിലെത്തുന്ന ഇടപാടുകാരുമായി ലൈംഗിബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ബാർനർത്തകിയെ സഹപ്രവർത്തകരായ നാലു സ്ത്രീകളും ഒരു ഇടപാടുകാരനും ചേർന്നാണ് അപമാനിച്ചത്.

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :- '' ജോലിയിൽ ചേർന്ന് അധികം കഴിയുന്നതിനു മുൻപു തന്നെ ബാറിലെത്തുന്ന ഇടപാടുകാർക്കു മുന്നിൽ ലൈംഗിക ചേഷ്ടകൾ കാണിക്കാൻ പെൺകുട്ടിയെ ബാർ അധികൃതർ നിർബന്ധിച്ചിരുന്നു. പിന്നീട് ലൈംഗികവൃത്തിക്കായി പെൺകുട്ടിയെ പ്രേരിപ്പിച്ചു. ഇതെല്ലാം എതിർത്തതോടെയാണ് സഹപ്രവർത്തകരായ സ്ത്രീകളും ബാറിലെത്തിയ ഇടപാടുകാരനും ചേർന്ന് 25കാരിയായ ബാർ നർത്തകിയെ മർദ്ദിച്ചതും അവരെ വിവസ്ത്രയാക്കിയതും''.

 

നഗരത്തിലെ പ്രമുഖബാറിൽ നിയമാനുസൃതമല്ലാതെയാണ് പെൺകുട്ടിയെ ജോലിക്കെടുത്തതെന്നും സിനിമാ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി ജോലിചെയ്തിരുന്ന യുവതി ജനുവരിയോടെയാണ് ബാറിൽ ജോലിക്കു ചേർന്നതെന്നും പൊലീസ് പറയുന്നു. സാമ്പത്തിക സ്ഥിതിമോശമായതിനെത്തുടർന്നാണ് യുവതി ബാർ ഡാൻസറായതെന്നും പൊലീസ് പറയുന്നു. കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രതികൾ റിമാൻഡിലാണെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com