ADVERTISEMENT

റെയിൽവേ ജീവനക്കാരനെ തലങ്ങും വിലങ്ങും മർദ്ദിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുംബൈ സെൻട്രൽ ബുക്കിങ് സെന്ററിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് തരംഗമായതെന്നും സ്ത്രീയുടെ ഭാഗത്താണ് ന്യായമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

റെയിൽവേ സ്റ്റേഷനിലെ ബുക്കിങ് കൗണ്ടറിലെത്തിയ യാത്രക്കാരി ഫോൺ അവിടെവച്ച് മറന്നു. കുറച്ചു കഴിഞ്ഞ് ഫോണിന്റെ കാര്യം ഓർമ്മ വന്നപ്പോൾ അവർ തിരികെ കൗണ്ടറിലെത്തി തന്റെ ഫോൺ അന്വേഷിച്ചു. ആ സമയം ബുക്കിങ് ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ അവിടെയില്ല എന്ന് സ്ത്രീയോടു പറഞ്ഞു.

 

ഉദ്യോഗസ്ഥന്റെ വാക്കുകേട്ട് കുപിതയായ യാത്രക്കാരി ബുക്കിങ് ഓഫിസിനുള്ളിൽക്കയറുകയും ഉദ്യോഗസ്ഥന്റെ കസേരയ്ക്കരികിൽ ഒളിപ്പിച്ചു വച്ച നിലയിൽ തന്റെ ഫോണിന്റെ കവർ കണ്ടെത്തുകയും ചെയ്തു. ഇതുകൂടി കണ്ടതോടെ കലിമൂത്ത് യാത്രക്കാരി തിരച്ചിൽ ഊർജ്ജിതമാക്കി. ഒടുവിൽ ഉദ്യോഗസ്ഥന്റെ പോക്കറ്റിൽ നിന്ന് യാത്രക്കാരി തന്റെ ഫോൺ കണ്ടെടുത്തു. ഫോൺ ഒളിപ്പിച്ചു വച്ച ശേഷം തന്നോടു നുണ പറഞ്ഞ ഉദ്യോഗസ്ഥനെ യാത്രക്കാരി തലങ്ങും വിലങ്ങും മർദ്ദിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com