ADVERTISEMENT

മെട്രോസ്റ്റേഷനിൽ പ്രണയസല്ലാപത്തിൽ മുഴുകിയ പ്രണയിതാക്കളുടെ വിഡിയോ സ്റ്റേഷനിലെ സിസിടിവി കാമറയിൽ പതിഞ്ഞതിനു പിന്നാലെയാണ് അത്യന്തം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സിസിടിവി ദൃശ്യങ്ങൾ പിന്നീട് പ്രത്യക്ഷപ്പെട്ടത് ഒരു അശ്ലീല സൈറ്റിലാണ്.

ദൃശ്യങ്ങളിലുള്ള പ്രണയിതാക്കൾക്കെതിരെ ഡൽഹിയിലെ ആസാദ്പുർ പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുക യാണെന്നുമാണ് ഈ വിഷയത്തെക്കുറിച്ച് അധികൃതർ പ്രതികരിക്കുന്നത്.

സ്റ്റേഷനിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ എങ്ങനെ അശ്ലീല സൈറ്റിലെത്തി എന്നാണ് സംഭ്രമത്തോടെ യാത്രക്കാർ ചോദിക്കുന്നത്?. സിസിടിവി ദൃശ്യങ്ങൾ തൽസമയം സ്മാർട്ട്ഫോണിൽ റെക്കോർഡ് ചെയ്താണ് അശ്ലീല സൈറ്റിൽ പങ്കുവച്ചിരിക്കുന്നതെന്നും ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ആർക്കെങ്കിലും ഈ സംഭവത്തിൽ പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നും അധികൃതർ പറയുന്നു.

സംഭവത്തെക്കുറിച്ച് ഡിഎംആർസി കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുജ് ദയാൽ ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ :-

''പൊതുസ്ഥലത്തുവച്ച് മാന്യതയില്ലാതെ പെരുമാറിയവർക്കെതിരെ  ഡിഎംആർസി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പൊലീസ് ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. സംഭവത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും സിസിടിവി ഫൂട്ടേജ് ഉൾപ്പടെ ഞങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. അന്വേഷണത്തിന് സഹായമായ എല്ലാവിധ സഹകരണങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകും''.

സംഭവം പുറത്തറിഞ്ഞതോടെ മെട്രോയിലെ സുരക്ഷാകാര്യങ്ങളെക്കുറിച്ചും ദൃശ്യങ്ങളെങ്ങനെ അശ്ലീല സൈറ്റിൽ എത്തിയെന്നതിനെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com