കൈയിൽ 15000, അക്കൗണ്ടിൽ 2 ലക്ഷം; യാചകസ്ത്രീയുടെ ബാഗ് പരിശോധിച്ച പൊലീസ് കണ്ടത്
Mail This Article
ആരാധനാലയത്തിനു മുന്നിലിരുന്നു ഭിക്ഷയെടുത്ത യാചക സ്ത്രീയുടെ പക്കലുള്ള സമ്പാദ്യം കണ്ട് കണ്ണുമഞ്ഞളിച്ചിരിക്കുകയാണ് ക്ഷേത്രം അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും. പുതുച്ചേരിയിലാണ് സംഭവം.ആരാധനാലയത്തിന്റെ നടപ്പാതയിൽ നിന്ന് യാചക സ്ത്രീ മാറിയിരിക്കാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ വിവരമറിയിച്ചത്.
പൊലീസ് സഥലത്തെത്തി പർവതം എന്ന എഴുപതുവയസ്സുകാരിയായ യാചക സ്ത്രീയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽ 15,000 രൂപയും ഒരു പാസ്ബുക്കും കണ്ടത്. യാചക സ്ത്രീയുടെ പേരിലെടുത്ത പാസ്ബുക്കിൽ നിന്നാണ് അവരുടെ അക്കൗണ്ടിൽ രണ്ടുലക്ഷം രൂപയുണ്ടെന്ന് പൊലീസ് മനസ്സിലാക്കുന്നത്. ക്ഷേത്രത്തിനു മുന്നിൽ ഭിക്ഷയെടുത്തു സമ്പാദിച്ച പണമാണ് കൈയിലും അക്കൗണ്ടിലുമുള്ളതെന്നാണ് യാചക സ്ത്രീ പൊലീസിനോട് പറഞ്ഞത്.
സ്ത്രീയുടെ ബാഗിൽ നിന്ന് ആധാർ കാർഡും കണ്ടെടുത്തിട്ടുണ്ടെന്നും അവരുടെ ബന്ധുക്കൾ തമിഴ്നാട്ടിലുണ്ടെന്നും അവരെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
English Summary : Beggar woman found with Rs 15,000 cash, Rs 2 lakh in bank account