ADVERTISEMENT

സ്കൂൾ വിദ്യാർഥികളോടു മോശമായി പെരുമാറിയ അക്രമിയെ പരസ്യമായി മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥ. കാൺപൂരിലാണ് സംഭവം. അക്രമിയെ പൊലീസ് ഉദ്യോഗസ്ഥ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. 33 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ ഇരുപതിലേറെത്തവണ പൊലീസ് കോൺസ്റ്റബിൾ പ്രതിയെ മർദ്ദിക്കുന്നത്.

പ്രതിയുടെ കോളറിൽപ്പിടിച്ച് ആദ്യം മർദ്ദിച്ചു തുടങ്ങുന്ന പൊലീസ് കോൺസ്റ്റബിൾ കാലി‍ൽക്കിടക്കുന്ന ചെരുപ്പൂരി അയാളെ തലങ്ങും വിലങ്ങും തല്ലുകയും അയാളോടു ദേഷ്യപ്പെടുകയും ചെയ്യുന്ന വിഡിയോയാണ് തരംഗമായത്. 'നിനക്ക് ഭ്രാന്താണോ, നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമൊന്നുമില്ലേ? എന്നും രോഷത്തോടെ അവർ ചോദിക്കുന്നുണ്ട്.

വിഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥയ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിതൂർ പൊലീസ് സ്റ്റേഷനിലെ ആന്റി റോമിയോ സ്ക്വാഡിൽ ജോലിചെയ്യുന്ന ചഞ്ചൽ ചൗരസ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് പ്രതിയെ മർദ്ദിക്കുന്നതും കടുത്ത വാക്കുകളുപയോഗിച്ച് ശകാരിക്കുന്നതും. പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വിഡിയോ പങ്കുവയ്ക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥ മർദ്ദിക്കുമ്പോൾപ്പോലും തന്റെ മുഖം മറച്ചു പിടിക്കാൻ ശ്രമിക്കുന്ന പ്രതിയെ വിഡിയോയിലുടനീളം കാണാം.

പ്രതിയെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഐപിസി സെക്ഷൻ 294 വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

English Summary : Cop hits man with shoes for harassing girl in Kanpur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com