ADVERTISEMENT

ലോകത്തെ അമ്പരപ്പിച്ചായിരുന്നു രാജകീയ പദവികളെല്ലാം ഉപേക്ഷിക്കാനുള്ള ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും ഭാര്യ മേഗൻ മെർക്കിളിന്റെയും തീരുമാനം. ഹാരിയുടെയും മേഗന്റെയും തീരുമാനത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കി. രാജകീയ നാടകത്തിനും പുതിയ വിവാദങ്ങൾക്കും പിന്നിൽ മേഗാൻ മാർക്കിളാണെന്ന വെളിപ്പെടുത്തല്‍ സംഭവങ്ങളുടെ ദിശമാറ്റുകയാണ്. 

മെഗാന്റെ അർധ സഹോദരി സമാന്ത മാർക്കിളിന്റെതാണ് പുതിയ വെളിപ്പെടുത്തൽ. രാജകീയ ജീവിതം ഉപേക്ഷിക്കാനുള്ള തീരുമാനത്തിനു പിന്നിൽ മേഗനാണെന്നും, ഹാരി രാജകുമാരന് ഇതിൽ പങ്കില്ലെന്നും സമാന്ത പറഞ്ഞു. ഒരു ബ്രിട്ടീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു സമാന്ത മാർക്കിളിന്റെ പ്രതികരണം. 

‘ഇങ്ങനെയൊരു തീരുമാനം എടുത്തതിൽ ഹാരി രാജകുമാരനും മേഗൻ മാര്‍ക്കിളും തീർച്ചയായും മാപ്പുചോദിക്കേണ്ടതുണ്ട്. നമ്മൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറിച്ചല്ല സംസാരിക്കുന്നത്. അവരെടുത്ത തീരുമാനങ്ങളെ കുറിച്ച് കൃത്യമായ അറിവും പക്വതയുമുള്ളവരെ കുറിച്ചാണ്. ഇവരുടെ തെറ്റായ തീരുമാനം കേട്ടപ്പോൾ ഞങ്ങളുടെ പിതാവ് അമ്പരന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവിയും സുഖസൗകര്യങ്ങളും മേഗൻ തുടക്കത്തിൽ ആസ്വദിച്ചിരുന്നു. മേഗൻ തന്റെ ആഢംബര ജീവിതത്തിനായി വരുത്തിയ ചിലവുകൾ സംബന്ധിച്ച് നേരത്തെ തന്നെ വിമർശനമുണ്ടായിരുന്നു. ഈ പേരുദോഷം മാറ്റുന്നതിനായാണ് ഇപ്പോൾ ഇങ്ങനെ ഒരു നാടകം ആസൂത്രണം ചെയ്തത്.’– സമാന്ത മാര്‍ക്കിൾ തുറന്നടിച്ചു.

‘സൺഡെ മെയ്‍ൽ’ ദിനപ്പത്രം പുറത്തുവിട്ട കത്തുകളുടെ പേരിലുണ്ടായ വിവാദങ്ങളിലും മേഗന് പങ്കുള്ളതായി സമാന്ത ആരോപിച്ചു ഇതിന്റെ സത്യാവസ്ഥ പിതാവ് തോമസ് മാർക്കിൾ കോടതിയിൽ തെളിയിക്കും. മേഗന്റെ വിവാഹത്തിനു മുമ്പു നടന്ന ഒരുക്കങ്ങളില്‍ തോമസ് മാര്‍ക്കിള്‍ പങ്കെടുക്കുകയും പത്രങ്ങള്‍ക്കുവേണ്ടി ചിത്രങ്ങള്‍ ലീക്ക് ചെയ്യുകയും ചെയ്തിരുന്നത്രേ. ഇതിന്റെ പേരില്‍ പിതാവും മകളും തമ്മില്‍ രൂക്ഷമായ വാഗ്വാദവും നടന്നിരുന്നതായി സന്ദേശങ്ങള്‍ തെളിയിക്കുന്നതായി പത്രം റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നിലും മേഗനാണെന്ന് സാമന്ത പറഞ്ഞു. 

തന്റെ അഭിപ്രായത്തിൽ രാജകീയ ജീവിതം മെഗാന്‍ ആസ്വദിച്ചിരുന്നു. സുഖസൗകര്യങ്ങൾക്കൊപ്പം തന്നെ ജനശ്രദ്ധ നേടാനായാണ് ഇത്തരം നാടകങ്ങളെന്നും സമാന്ത മർക്കിൾ പറഞ്ഞു.  ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു പാരമ്പര്യമുണ്ട്. പൊതുസമൂഹത്തോട് കടമയുണ്ട്. ആ പാരമ്പര്യവും ഉത്തരവാദിത്തവും മേഗൻ ആസൂത്രണം ചെയ്ത നാടകത്തലൂടെ ഇല്ലാതാകുകയാണെന്നും സമാന്ത വ്യക്തമാക്കി. 

English Summary: 'It was all Meghan's idea': Samantha Markle blames her sister for the Sussexes' decision to quit royal life and calls it a 'gross breach of duty'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com